Tuesday, September 23, 2014

കാളവണ്ടി: പണ്ട് കാലം മുതൽക്കേ മനുഷ്യൻ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌ കാളവണ്ടി. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് കേരളത്തിൽ, എന്തിനു ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി ഉണ്ടായിരുന്നു. പഴയ കാലത്തെ പ്രമാണികൾ യാത്രചെയ്യാനും, അതിനു ശേഷം ഇത് പിന്നീട് സാധനങ്ങൾ കൊണ്ടു പോകുന്നതിനുമായി ഈ വാഹനം ഉപയോഗിചു പോന്നു. ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. മരത്തിന്റെ രണ്ടു വലിയ ചക്രങ്ങളും, അതിനെ ചുറ്റി മരത്തിനു തേയ്മാനം സംഭവിക്കതിരിക്കാനും കല്ലിലടിച്ച് മരം കേടു വരാതിരിക്കാനുമായി ഇരുമ്പിന്റെ പട്ട കൊണ്ടു ഒരു കവചം കൂടിയുണ്ടാവും. ഇനി ആ കാളകളെ വർണ്ണിക്കുകയാണെങ്കിൽ നല്ല പരിചരണം കിട്ടുന്ന കൊഴുത്ത, എപ്പോഴും കഴുകി വൃത്തിയാക്കിയ, ചന്തത്തിൽ നിവർന്ന കൊമ്പുകൾ ഉള്ള, അതിന്മേൽ അലങ്കാരതുണിയും, മണിയും കെട്ടിയ, ഒത്ത ശേലുള്ള ഉശിരൻ കാളകൾ. അവയുടെ കാലിന്നടിയിൽ കുളമ്പിന് കേടുവരാതിരിക്കാനായി ഇരുമ്പിന്റെ തകിട്, ആണി കൊണ്ട്‌ അടിച്ചുറപ്പിച്ച 'ലാടൻ' തറക്കുന്ന ഒരു എര്പാടുണ്ട്. ഇങ്ങിനെ ചെയ്‌താൽ എനിക്ക് നല്ല സുഖമുണ്ടെന്ന്, ഏതെങ്കിലും കാള പറഞ്ഞിട്ടാണോ ഇത് ചെയ്യുന്നതെന്ന് പലതവണ ഞാൻ ശങ്കിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച ഇതൊരു ക്രൂരതയാണ് ഇപ്പോഴും..!! രാത്രി കാലങ്ങളിൽ കൂടി ദൂരയാത്ര ചെയ്യുന്ന വാഹങ്ങളാണെങ്കിൽ അതിനു ‘റ’ രീതിയിൽ പ്ലാസ്ടികിന്റെ വെള്ള ചാക്ക് കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു മേൽക്കൂരയും കൂടി ഉണ്ടാവും. പിന്നിൽ ചക്രങ്ങൾക്ക് വിലങ്ങനെ കെട്ടിയിട്ട തേക്കിന്റെയോ, വാകയുടെയോ ഒരു മരക്കട്ടയുണ്ടാവും. ഉറപ്പുള്ള കയറിട്ടു ആ കയറിന്റെ ഒരറ്റം മുന്നിലേക്ക് ബന്ധിചിട്ടുണ്ടാവും, അതിൽ കാലു കൊണ്ടു ചവിട്ടിയാണ് ഇറക്കത്തിലും, കാളകൾ വേഗത കൂട്ടുമ്പോഴും മറ്റും വേഗത നിയന്ത്രിച്ചിരുന്നത്. ഇത് പ്രയോഗിക്കുമ്പോൾ ഇരുമ്പും മരവും (ബ്രേക്കും) കൂടി ഉരയുന്ന വല്ലാത്തൊരു ശബ്ദമുണ്ടാക്കും. നമ്മുടെ ഊടുവഴികളിലൂടെ പോകുന്ന ഈ വണ്ടികളുടെ ബ്രേക്കിന്റെ ശബ്ദവും കാളകളുടെ കൊമ്പിലെ മണിയുടെ കിലുക്കവും കേട്ടാണ് മിക്കവാറും, കൊച്ചു കുട്ടികളായ ഞങ്ങൾ ഇതിന്റെ പിറകിൽ എന്തിനെന്നില്ലാതെ കുറെ ദൂരം നടന്നും ഓടിയും, ചിലപ്പോൾ കാളവണ്ടിക്കാരൻ കാണാത്തപ്പോൾ മൂപ്പരെ പറ്റിച്ചുവെന്ന മട്ടിൽ പിറകിൽ തൂങ്ങിയും പോയ്കൊണ്ടിരിക്കും. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ കിലോ മീറ്റര്കളോളം താണ്ടിയിട്ടുണ്ടാവും ഞങ്ങടെ ഈ കുട്ടിപ്പടയും..!!! പിന്നെ ഒരു തിരിഞ്ഞോട്ടമാണ്. ചെറിയ ചാറ്റൽ മഴ ഉണ്ടായിട്ടുണ്ടെങ്കിൽ വഴി നീളെ, ഈ ചക്രങ്ങൾ കൊണ്ട്‌ സമാന്തരമായ രണ്ടു ചാലുകൾ ഉണ്ടായിട്ടുണ്ടാവും, അതിലേക്കു ചാറികൊണ്ടിരിക്കുന്ന മഴതുളികൾ അത് ഭംഗിവരുത്തുകയെന്നോണം രണ്ടു ജലരേഖ യാക്കിയിട്ടുണ്ടാവും..!!! മണ്ണിട്ട റോഡിലൂടെ കുണ്ടുകളിലും കുഴികളിലും ചാടി ആടിയാടി പോകുമ്പോൾ, അടിയിൽ തൂക്കിയിട്ട റാന്തൽ വിളക്ക് കിടന്നു ഉലയും, ഒരു പെൻഡുലം കണക്കെ. അടിയിലെ ബെർത്തിൽ കുറച്ചു വൈകോലും കാളകൾക്ക് കൊടുക്കുവാനുള്ള തവിടും ഉണ്ടാകും. കുഴൽമന്ദം ചന്തയിലും, വാണിയംകുളം ചന്തയിലും, പെരുമ്പിലാവ് ചന്തയിലും മാറി മാറി അവിടുന്ന സാധനങ്ങളുമായി തൃശൂർ, കൊടുങ്ങല്ലൂർ, എറണാകുളം വരെയുമെല്ലാം എത്തും. നിറുത്താതെയുള്ള യാത്ര ചിലപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾ നീളും. ഈ വണ്ടികൾ അങ്ങോട്ട്‌ പോകുമ്പോൾ ചന്തയിൽ കൊടുക്കുവാനുള്ള സാധനങ്ങളുമായും, തിരിച്ചു വരുമ്പോൾ അവിടുന്ന് നാട്ടിൻ പുറത്തേക്കുള്ള സാധങ്ങളുമായും എപ്പോഴും വണ്ടി നിറഞ്ഞു തന്നെയായിരിക്കും. ഇവരാണ് ഗ്രാമവും നഗരവും തമ്മിലുള്ള ഞങ്ങടെ നാട്ടിൻപുറത്തുകാരുടെ കണ്ണി. അത് കൊണ്ട്‌ തന്നെ പഴയ കാലത്തെ വണ്ടിക്കാരെല്ലാം നല്ല അംഗീകാരം ഉള്ളവരും ആയിരുന്നു. ഇത്തരം യാത്രകളിൽ ഇവര്ക്ക് ധാരാളം ചതികളും നേരിടാരുണ്ട്, ഞങ്ങടെ നാട്ടിലെ ഒരു വണ്ടിക്കാരന് പറ്റിയ ചതി: കൊടുങ്ങല്ലൂർ പോയി സാധനം കൊടുത്ത് മടങ്ങി വരുമ്പോൾ, ഗുരുവായൂര് നിന്നും ഒരു യാത്രക്കാരനേം കിട്ടിയത്രേ. സാധാരണ ഇത്തരം യാത്രയിൽ, ഒരാളു കൂടെ ഉണ്ടാവും, ഒരു പകരകകരനായി. അന്ന് അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. എങ്കിലൊരു കൂട്ടായിക്കോട്ടേയെന്നു കരുതിയാണ് സമ്മതിച്ചത്. ഗുരുവായൂർ കഴിഞ്ഞു കാണുന്ന വലിയ കുളത്തിനടുത്ത് വണ്ടി നിറുത്തി കാളകൾക്ക് വൈകോലും, വെള്ളവും കൊടുത്തു വിശ്രമിച്ചിട്ട് പോകാം എന്നെൻറെ നാട്ടുകരാൻ പറഞ്ഞപ്പോഴും യാത്രക്കാരന് വിഷമം ഉണ്ടായില്ല. ഉറക്കം കഴിഞ്ഞപ്പോഴും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരനിൽ വിശ്വാസം വന്നപ്പോൾ, എന്നാൽ ഞാനൊന്ന് മുങ്ങിയിട്ട് (കുളത്തിൽനിന്നും കുളിച്ചിട്ടു) വരാമെന്ന് പറഞ്ഞു, നാട്ടിൽ നിന്നും കുരുമുളകും അടക്കയും കൊണ്ട്‌പോയി വിറ്റു കിട്ടിയ പൈസയടങ്ങിയ ബെൽറ്റും സാധങ്ങളും ഏൽപിച്ചു, മുങ്ങാൻ പോയി.. മുങ്ങി നിവർന്നപ്പോൾ യാത്രക്കാരാൻ പൈസ അടങ്ങിയ ബെൽട്ടുമായി മുങ്ങിയാത്രെ. ഈ പേര് ഇന്നും അവർ പേറി നടക്കുന്നു, "മുങ്ങൽ" എന്ന.............

ഇന്ന് ലോക സൈക്കിൾ ദിനം: എൻറെ കുട്ടിക്കാലത്തെ അതിസാഹസികതയെന്നാൽ, വല്ലപ്പോഴും കൂട്ടം കൂടി ഒഴിവു ദിവസങ്ങളിൽ ഭാരതപുഴയിൽ പോയി ചാടിമറിയുക, അല്ലെങ്കിൽ ഒരു സൈകിളുമെടുത്തു 2 മണിക്കൂറെങ്കിലും ചവിട്ടി തീർക്കുക എന്നതൊക്കെയായിരുന്നു. ഇന്ന് കാണുന്ന റെന്റ്-എ-ബൈകിനും, റെന്റ്-എ-കാറിനും ഞങ്ങടെ നാട്ടിൽ തുടക്കമിട്ടവരിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന ആലൂരിലെ സദുവേട്ടൻ, ബക്കർക്ക, ഗോവിന്ദൻ നായരുമൊക്കെയായിരുന്നു പ്രചോദനം. അന്നും വാടകയ്ക്ക് കിട്ടണമെങ്കിൽ എവിടുത്തെ കുട്ടിയാണ്, എങ്ങോട്ടാണ് പോകുന്നത്, എവിടുന്നാണ് പൈസ തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ഉത്തരം നല്കണം... അല്ലെങ്കിൽ പിന്നാലെ വരുന്ന രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് സൈക്കിൾ ഷോപ്പ്കാരനും മറുപടി കൊടുത്തു മടുക്കും. അര മണിക്കൂറിനു 50 പൈസയും, 1 മണിക്കൂറിനു 1 രൂപയുമെന്ന തോതിലായിരുന്നു വാടക. ഇടയിൽ ബ്രേക്ക്ഡൌണ്‍ ആയാലും വാടകപൈസ മുഴുവൻ കൊടുക്കണം, വാടക സമയമായ ഒരു മണിക്കൂറിൽ മിക്കപ്പോഴും ആഞ്ഞു ചവിട്ടിയാൽ ചങ്ങല കുടുങ്ങിയും, ഇടയ്ക്കു പഞ്ചർ ആയും സമയം തീർക്കും. കൂട്ടത്തിൽ സീറ്റ് ഇളകിയതും, പെഡലിന്റെ ചവിടുന്ന സ്റെപ്പിനു പകരം സ്റ്റീലിന്റെ ഒരു കമ്പി മാത്രമേ ഉണ്ടാകൂ. ബ്രേക്ക്‌ എന്ന സാധനം പേരിനു മാത്രമുള്ളവയും ഇവിടുന്നു പിടിച്ചാൽ അടുത്ത വേലിപൊന്തയിൽ പോയിട്ടേ നിൽകൂ. ഹാൻഡിൽ ഇടയ്ക്കിടെ ലൂസ് ആയി കോടിയുള്ളവയുമായിരിക്കും, മിക്കവയും. ഹോണ്‍ ആയ ബെൽ മാത്രം അടിഞ്ഞു ശബ്ദമുണ്ടാക്കില്ലെങ്കിലും, ബാക്കി ഭാഗങ്ങളൊക്കെ തന്നെ കട കടാ ശബ്ദം ശബ്ദമുണ്ടാക്കും. എങ്കിലും ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നില്ല, അത് കിട്ടാൻ തന്നെ മത്സരവുമായിരുന്നു. ഹൈസ്കൂൾ കാലം, സമരം കൊണ്ടോ മറ്റോ ഞങ്ങൾക്കന്നു സ്കൂൾ ഉണ്ടായിരുന്നില്ല. കരുതി വെച്ചിരുന്ന 1 രൂപയെടുത്ത് ബകർക്കാന്റെയടുത്തു പോയി, അവിടുന്നൊരു ഫുൾ വണ്ടിയുമെടുത്ത്‌ (അന്ന് കാൽ വണ്ടി, അര വണ്ടി, മുക്കാൽ വണ്ടി എന്നൊക്കെ വിവിധ ഹൈറ്റിൽ സൈക്കിൾ ഉണ്ടായിരുന്നു, ഞങ്ങൾ അങ്ങിനെയാണ് വിളിച്ചിരുന്നത്) ആലൂരിലേക്ക്..!! മറ്റൊന്നും കൊണ്ടല്ല, ഞാൻ പഠിച്ച സ്കൂളിന്റെ മുന്നിലൂടെ അധ്യാപകരെയൊക്കെ കാണിച്ചു, നിവർന്നിരുന്നു കൈയൊക്കെ വിട്ടുകൊണ്ടൊരു സൈക്കിൾ സവാരി, അതായിരുന്നു ലക്‌ഷ്യം. സംഗതി ആകെ പുലിവാലായി, സ്കൂൾ വിട്ട സമയം, റോഡ്‌ ആണെങ്കിൽ ആ ഭാഗം മുതൽ കുത്തനെ ഇറക്കമാണ്. ബ്രേക്ക് അതുവരേം പിടിച്ചു നോക്കേണ്ടി വന്നിട്ടില്ലതതിനാൽ പ്രയോഗിചിട്ടുണ്ടായിരുന്നില്ല, ഇവിടെ അതു ശരിയാകില്ല, കുട്ടികൾ റോഡിൽ നിറയെ പരന്നൊഴുകുന്നു, ബെൽ അടിച്ചു, മണി അടിയുന്നില്ല...!!!! ബ്രേക്ക് പിടിച്ചു, സൈക്കിൾ നിൽകുന്നില്ല...!!! അവസാനം ഒന്ന് രണ്ടു സ്കൂൾ കുട്ടികളേം ഇടിച്ചു തെറിപ്പിച്ചു കൊണ്ട്, അടുത്ത കാനയിലേക്ക് ‘പ്ധീം, ‘ദേ കിടക്കുന്നു’.

കുഞ്ഞുങ്ങളുടെ ചുണ്ടിൽ നാരങ്ങ നീര് തേച്ച പോലെ, ഒരു മ്ണാഞ്ചൻ ചിരി പാസാക്കി ചുറ്റും പരിചയക്കാർ ആരെങ്കിലും കണ്ടോ എന്ന് നോക്കി. അറിയുന്നവരും മുതിർന്നവരും, ഇല്ലെന്നുറപ്പ് വരുത്തി സൈക്കിളെടുത്തുകൊണ്ട്, ഇടിച്ചു തെറിപ്പിച്ച കുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, കാൽമുട്ട് കാനയിൽ ഇടിച്ചു മുഴച്ചത് ഒന്നമര്ത്തി തടവാൻ നിൽകാതെ, വേദന കടിച്ചമർത്തി സ്ഥലം വിട്ടു. ഒരു മണിക്കൂറിനെടുത്ത സൈകിൾ 10-20 മിനിട്ടിനുള്ളിൽ തന്നെ തിരിചെത്തിച്ചപ്പോൾ “ഇതാ അര മണിക്കൂർ കഴിഞ്ഞു ബാക്കി 50 പൈസ വേണ്ടേ” എന്ന ബക്കര്ക്കാടെ ചോദ്യത്തിന് പോലും നിൽക്കാതെ സൈകിൾ വെച്ചോടി, അതുവരെ സഹിച്ച വേദന ഇപ്പൊ എനിക്ക് താങ്ങുന്നില്ല, ഇടവഴിയിലൂടെ കരഞ്ഞു കൊണ്ട് തന്നെ മുടന്തി വേച്ചു വേച്ചു വീട്ടിലേക്കു പോയി. കാലു മുഴച്ചത് കണ്ടു, ഉമ്മ മനസ്സിൽ വിഷമം, തൈലം പുരട്ടി, വേറെ ഒന്ന് രണ്ടിടത് തോൽ ഉരഞ്ഞത്‌ തുടച്ചു വൃത്തിയാക്കി, ഉപ്പ കണ്ടാൽ നിന്നെ ചീത്ത പറയില്ലേ എന്നും പറഞ്ഞു ഒരിടത്തു കിടത്തി.. ആ കിടപ്പിൽ അങ്ങിനെ അധികം നേരമായിട്ടുണ്ടാവില്ല, പടിക്കൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും, കൂടെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് രണ്ടു ശബ്ദങ്ങളും. ചെവിയോർത്തപ്പോൾ, അത്യാവശ്യം ആളുകളുണ്ട്, ഒരു ചെറിയ സംഘം തന്നെ. കാര്യം എനിക്ക് പിടി കിട്ടി, നെഞ്ചിന്റെ പടപടപ്പ്‌ കൂടി..!! കുഴഞ്ഞു വീഴും പോലെ തോന്നി, ഇപ്പോൾ എൻറെ കാലുകൾക്ക് ഓടാനുള്ള ശക്തിയില്ല, പോരാത്തതിന് വേദനയും…… അല്ലെങ്കിൽ ഒന്നോടാമായിരുന്നു.. മാഷില്ലേ ഇവിടെ? പൂമുഖം വഴി ആരാണെന്നും ചോദിച്ചു കൊണ്ട് ഉപ്പ പുറത്തിറങ്ങി. സാക്ഷിയായി വന്ന എൻറെ സഹപാഠിയുടെ അനിയൻ കുട്ടി (അവനെന്നെ കണ്ടിരിക്കുന്നു, നന്നായി അറിയാമായിരുന്നു) എൻറെ വീരകൃത്യം കൃത്യമായി വിശദീകരിച്ചു കൊടുക്കുന്നു. പിന്നെ അകതെക്കൊരു വരവായിരുന്നു, കൊടും കാറ്റ് കണക്കെ, തിരിച്ചു പുറത്തേക്കു വരുമ്പോൾ ഒരു കയ്യിൽ നിലത്തു കൂടെ എന്നെ വലിചിഴച്ചും കൊണ്ട്. അകമ്പടിയായി “പ്തോം” “പ്തോം” എന്ന ശബ്ദത്തിൽ പുറത്തും കയ്യിനുമോക്കെയായി പതക്കങ്ങളും.. ഉമ്മ മധ്യസ്ഥതിനു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. ശുഭം..
ഒരു ചെറുകഥ: പുലര്ച്ചെ മൂന്നു മണിക്ക് തന്നെ അലാറം പതിവ് മണിയടിച്ചു. എങ്കിലും കണ്ണ് തെളിയാത്തത് കൊണ്ട് എ.സിയുടെ തണുപ്പിൽ കമ്പിളിയിലേക്ക് തല ഒന്ന്കൂടി പൂഴ്‌ത്തി വെച്ച്, കണ്ണടച്ചുവെങ്കിലും മിനിട്ടുകൾക്കകം തന്നെ വീണ്ടും ഉണർന്നു. മറ്റുള്ളവർക്ക് ശല്യമാകണ്ടെന്നു കരുതി മുറിയിലെ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ വാതിൽ പതുക്കെ തള്ളി തുറന്നു പുറത്തേക്ക് കടന്നു. തലക്കരികെ വെച്ചിരുന്ന ബീഡിയും ലൈറ്ററും എണീറ്റ് പോരുമ്പോൾ, തപ്പി കയ്യിലെടുത്തിരുന്നു. കൈ രണ്ടും മുകളിലേക്കുയർത്തി, നടുനിവർന്നു, അലസത മാറ്റാനായി വലിയൊരു 'കോട്ടുവാ' വിട്ട ശേഷം, കയ്യിലെ ലൈറ്റര്കൊണ്ട് തന്നെ സ്റ്റൗവിൽ ചായക്കു വെള്ളം കത്തിച്ചു. പ്രകൃതിയുടെ വിളിക്കുത്തരം കൊടുക്കണമെങ്കിൽ ചൂടുള്ള ചായയും പിന്നൊരു ബീഡി പുകയും അകത്തേക്ക് ചെല്ലണം; അതാണ്‌ പതിവ്…!! ചായ തിളയ്ക്കുന്നതിനെടുക്കുന്ന കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ, ഇന്നലെ വായിച്ച കത്തിലെ വരികളും, റെക്കോർഡ്‌ ചെയ്തു കൊടുത്തയച്ച കാസറ്റിലെ കുഞ്ഞുമോളുടെ കിളികൊഞ്ചലും, പാട്ടും, കൊച്ചുവർത്തമാനവും, കത്തിനോടോപ്പമുണ്ടായ ലിസ്റ്റിന്റെ വലിപ്പവും, വിശേഷങ്ങളും അടുത്തമാസം വീട്ടിലെത്തിയാലുള്ള സന്തോഷവും, ഒത്തുകൂടലും വലിയൊരു തിരമാലകണക്കെ മനസ്സിന്റെ കരയിലടിച്ച് വീണ്ടും കടലിന്റെ മടിത്തട്ടിലേക്ക് തന്നെ മടങ്ങിപോയി. മനസ്സിന്റെ വിങ്ങലുകൾക്കനുസരിച്ചു തന്നെയാവണം പാത്രത്തിലെ വെള്ളവും വേഗം തിളച്ചു. പുറത്തു നല്ലവണ്ണം മഞ്ഞുള്ളതിനാൽ, സൈകിളിന്റെ ഡൈനാമോക്ക് മുകളിൽ കെട്ടുന്ന തുണി കണക്കെ, മഫ്ലർ എടുത്തു തലയ്ക്കു കുറുകെ വലിച്ചു കെട്ടി. സൈക്കിളിൽ, ഒരു കാലു കുത്തി, വീണ്ടും ഒരു ബീഡിക്ക് കൂടി തീ കൊളുത്തി. ആഞ്ഞു ചവിട്ടി, ചുണ്ടിൽ എരിയുന്ന ബീഡിയുമായി, പുലർകാലത്ത് ചൂളം വിളിച്ചു പോകുന്ന കൽകരി വണ്ടിയുടെ കുഴലിൽ നിന്നും പോകുന്ന പുക കണക്കെ, ‘അബു’വിന്റെ തലയ്ക്കു മുകളിലൂടെ വെളുത്ത പുകചുരുളുകൾ ചെറിയ വളയങ്ങൾ തീർത്തു കൊണ്ട് പിന്നിട്ടു കൊണ്ടിരുന്നു. പത്രകെട്ടുകൾ എത്തിയിട്ടുണ്ടാകും. അടുക്കി തരം തിരിച്ചുവെച്ചു വിതരണം തുടങ്ങുമ്പോഴേക്കും മണി നാല് കഴിയും. “ഇതിഹാദ്, ഖലീജൽ അറബ്, ഖലീജ്‌ ടൈംസ്, ഗൾഫ് ന്യൂസ്‌, ഗൾഫ് ടുഡെ” അങ്ങിനെയിവിടുത്തെ പ്രമുഖ പത്രങ്ങളെല്ലാം ഉണ്ട് വിതരണത്തിന്. വര്ഷങ്ങളായി ഇവിടെത്തന്നെ പത്രകച്ചവടം നടത്തുന്നതിനാൽ, സിഗ്നലിൽ നിറുത്തുന്ന വണ്ടികളിലുള്ളവരെയെല്ലാം അബു’വിനു നല്ല പരിചയമുണ്ട്, അവര്ക്ക് അബുവിനെയും. സിഗ്നൽ ചുവക്കുമ്പോൾ ‘അബു’ നിരത്തിലിറങ്ങും. ഓരോ വണ്ടിയുടെയും നിറവും രൂപവും നോക്കി മാറി മാറി അവർക്ക് വേണ്ട പത്രങ്ങൾ കൈമാറും. അപ്പപ്പോൾ പൈസ കിട്ടിയില്ലെങ്കിലും, പിറ്റേ ദിവസമോ ഒന്നിച്ചോ ആയി കിട്ടാറുള്ളതിനാൽ അങ്ങിനെ ഒരാവലാതിയും ഇല്ല. ഓരോ തവണ സിഗ്നൽ പച്ച കത്തുമ്പോഴും റോഡ്‌ അരികിൽ കയറിനിന്ന് അടുത്ത പത്രകെട്ട് എടുത്തു തയ്യാറായി നിൽക്കും. പക്ഷെ ഇന്നെന്തോ മനസ്സ് നൂലു പൊട്ടിയ പട്ടംപോലെ മേഞ്ഞു നടക്കുന്നു, ഒരിടത് നിന്നും മറ്റൊരിടത്തേക്ക്, അല്ല അതിലും ഉയരത്തിലേക്ക്, പിടിച്ചു നിറുത്താൻ നിവൃത്തിയില്ലാതെ.! ആ കയങ്ങളിൽ നാം ഇറങ്ങിയൊന്നു തപ്പിനോക്കിയാൽ ഒരുപക്ഷെ വീട്ടിൽ നിന്നും വന്ന കത്തും, കാസറ്റും വിവരണങ്ങളും, പരിഭവവും സ്നേഹവും അടങ്ങിയ മുത്തും ചിപ്പിയും, കല്ലും കരടുമെല്ലാം കണ്ടെത്തിയേക്കും. സാധങ്ങളുടെ നീണ്ട ലിസ്റ്റും, പ്രതീക്ഷയോടെ കാത്തു നിൽകുന്ന മക്കളും, കുടുംബത്തിലെ മറ്റുള്ളവരും, അയാളെ ഒരിക്കലും ആലോസരപ്പെടുതിയിരുന്നില്ല. എങ്കിലും ഇത് വരെയും നേരിട്ട് കാണാൻ കഴിയാത്ത, കരച്ചിലായും പാട്ടായും കൊഞ്ചിപ്പറച്ചിലും മാത്രം കേൾക്കാൻ മാത്രം സാധിച്ച രണ്ടര വയസ്സുകാരിയും, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം തരപ്പെടുത്തു- ന്നതിനിടയിൽ, സ്വയം ജീവിക്കാൻ മറന്നുപോയപ്പോൾ അടക്കിവെക്കപ്പെട്ട തന്റെയും സഹധർമ്മിണിയുടെ വികാരങ്ങളും വിചാരങ്ങളുമാണ് പരിഭവങ്ങളായി ഏറെയും അലട്ടിയത്. സിഗ്നൽ വീണ്ടും ചുവന്നു, അടുത്ത കൂട്ടം വാഹനങ്ങൾ നിന്ന് തുടങ്ങി. പരിചയമില്ലാത്ത ഒരു കാറിൽ നിന്നും 'ഗൾഫ് ന്യൂസ്‌' എന്ന വിളി കേട്ടാണ് ചെന്നത്. പത്രത്തിന്റെ കാശു മേടിക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ, താഴ്ത്തിയ വിന്ഡോ ഗ്ലാസ്സിലൂടെ, മുലയൂട്ടുന്നൊരു മാതാവിനെയും, കുനിഞ്ഞു നോക്കുന്ന തന്നോട് തന്നെ പുഞ്ചിരിച്ചു കിടക്കുന്നൊരു കുഞ്ഞിനേയും ‘അബു’ കണ്ടു. ഒരു കയ്യിൽ സ്റ്റിയരിങ്ങും മറുകൈ കൊണ്ട് കുഞ്ഞിന്റെ തലയിൽ പരിലാളിക്കുന്നൊരു പിതാവിനെയും..!!! ‘അബു’വിന്റെ മനസ്സിലെ മുരള്‍ച്ച, വികാര വേലിയേറ്റ തള്ളിച്ചയിൽ ചിലപ്പോഴൊക്കെ ഇളകി മറിഞ്ഞു. ഒരു പിതാവെന്ന, ഭർത്താവെന്ന പദവിഏറ്റെടുത്തതത്രയും ഇനി ഇവിടുന്നങ്ങോട്ട്‌ ഏറ്റെടുക്കാനും കഴിയാത്തത്ര ഭാരത്തിലായ വലിയ പാറക്കല്ല് പോലെ. പച്ച കത്തിയതറിയാതെ, വാഹനങ്ങൾ നീങ്ങി തുടങ്ങിയതറിയാതെ ഏതോ മായാലോകത്തെന്നപോലെ നിന്ന ആ നിമിഷം, ‘അബു’വിന്റെ ശീരവും പത്രകെട്ടുകളും തട്ടി തെറിപ്പിച്ചു കൊണ്ടൊരു വാഹനം അതിവേഗത്തിൽ കടന്നു പോയെങ്കിലും, വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്ക് ചെയതു റോഡിലുരഞ്ഞു കൊണ്ട് നിന്നു. അപ്പോഴേക്കും ചിതറിയ പത്രക്കെട്ടുകളിൽ ചോരയുടെ നിറം കിനിഞ്ഞു തുടങ്ങിയിരുന്നു.

Tuesday, May 28, 2013

നിഷ്കളങ്കരായ ബാല്യം...

പൊതുവെ കുറച്ചു വികൃതി കൂടുതൽ ഉള്ള കൂട്ടത്തിലാണ് ഇവൻ എന്ന് പറഞ്ഞാൽ അവന്റെ ഉമ്മ സമ്മതിക്കില്ല. എന്നാലും അവൾക് അവനുമായി ഒരു ഷോപ്പിംഗ്‌ നടത്തണമെങ്കിൽ ഇത്തിരി ആയാസം വേണം. അല്ലെങ്കിൽ ഹൈപർ മാർകെറ്റിലെ മര്ച്ചന്റൈസർമാരുടെ മുഖം കറുക്കുന്നതു കാണണം. അടുക്കിവെച്ച സാധനം കണ്ടാൽ എന്തോ കലിപ്പ് ആണ് അവനു എന്ന് തോന്നും. അതിനാൽ എളുപ്പവഴി എങ്ങിനെയെങ്കിലും ട്രോള്ളിക്കുള്ളിൽ പിടിച്ചിടുക എന്നതാണ്. അപ്പൊ അവൻ വീണ്ടും മറ്റൊരു പണി ഒപ്പിക്കും, നാം എടുത്ത സാധനങ്ങൾ ഒരൊന്നായീ താഴേക്ക്‌ ഇങ്ങിനെ ഇട്ടു കൊണ്ടിരിക്കും. ആ ക്രിയക്കിടയിൽ, ഒരു 4 വയസ്സുകാനും, ഒരു പയ്യൻ ഇത് ഇങ്ങിനെ തിരിച്ചു ട്രോള്ളിയിലെക് തന്നെ ഇടുന്നു. ഇത് കണ്ട ഞാൻ ആ പയ്യനെ അഭിനന്ദിച്ചു കൊണ്ട് അവന്റെ സുഖ വിവരം അന്വേഷിച്ചു... അന്വേഷണത്തിൽ അവൻ ജൊർദാൻ കാരനാണ്, കൂടെയുള്ളത് ഫിലിപിനോ മെയിഡ് ആണ്, മാതാ പിതാക്കൾ ഓരോന്നായി എന്നെപോലെ സാധനം തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി. പിന്നെ അവൻ എന്നോടായി ചോദ്യം, are you ഇന്ത്യൻ?? യീപ്, I ആം an ഇന്ത്യൻ. പിന്നെ അടുത്ത ചോദ്യങ്ങൾ, 'why you black '? കറുപ്പ് എനികൊരഴകാനെന്നു ഞാൻ സ്വയം ധരിക്കാരുണ്ടെങ്കിലും ഒരു നാല് വയസ്സുകാരാൻ ചോദിച്ചപോൾ ഞാൻ ഞെട്ടിയോ എന്ന് സംശയം? ഉടനെ അടുത്ത വാചകം. "I hate black people ". ഓ..ഹോ ആരാ നിന്നെ ഇത് പഠിപ്പിച്ചത്?? my parents ‌!!! ഞാൻ ആ ഫിലിപിനോ മെയിടിനെ ഒന്ന് നോകി, അവൾ എന്നോട് ക്ഷമ പറഞ്ഞു. പക്ഷെ ഞാൻ അവളോടായി ഇങ്ങിനെ പറഞ്ഞു എന്റെ പ്രതിഷേധം രേഖപെടുത്തി നിർവൃതിയടഞ്ഞു... How bad people are his ‌ ‌ parents !!!! നിസ്സഹായതയുടെ ഒരു ചിരി പാസ്സക്കിയെന്നല്ലാതെ എന്ത് പറയാൻ ആ കുട്ടിയെ പോറ്റാൻ വിധിക്കപ്പെട്ട പോറ്റമ്മ!!!... ------------------------------------------------------------------------ അസഹിഷ്ണുത ഇന്ന് എല്ലാ മേഖലയിലും ഉണ്ടെങ്കിലും ഈ കാലത്ത് വംശീയതയാണ് ഏറ്റവും അപകടകരം. അതാണ്‌ ഇന്ന് ഫ്രാൻസിലും, ഓസ്ട്രേലിയയിലും ഇന്ന് ലോകത്ത് മറ്റു മിക്ക വികസിത-സാംസ്കാരിക (എന്ന് പറയുന്ന) രാജ്യങ്ങളിലും നേരിടുന്ന ഭീഷണി....!!!! ഇത്തരം സമൂഹം ഇനി ഉണ്ടാകാതിരിക്കട്ടെ.... എന്തായാലും എന്റെ 13 വര്ഷത്തെ യു.എ.ഇ. സഹോദരങ്ങൾ എത്ര മാന്യന്മാർ...!!!!

ഒരു പ്രസവം

ബ്ലെസ്സിയുടെ കളിമണ്‍ എന്നാ സിനിമ ഇറങ്ങിയാൽ ഒരുപക്ഷെ "ഇതൊക്കെ എന്ത്" എന്ന് ആരേലും ചോദിച്ചാൽ കുറ്റംപറയാൻ പറ്റില്ലല്ലോ. ഇത് പറയാൻ കാരണം, പ്രസവിക്കുന്നത് വീഡിയോ ആക്കിയത്, ബ്ലെസ്സികും മുൻപേതന്നെ ഏതോ ഞെരമ്പ് രോഗി മൊബൈലിൽ പകര്ത്തി യുടൂബിൽ ഇട്ടിരുന്നു എന്നും എവിടെയോ കേട്ടിട്ടുണ്ട്. ഏതായാലും, ഒരു മനുഷ്യന് സഹിക്കാൻപറ്റുന്ന വേദനയുടെ അളവ് 45 Del ആണെന്നും, എന്നാൽ പ്രസവ സമയത്ത് ഒരു സ്ത്രീ സഹിക്കുന്നതു 55 Del ആണെന്നും, അത് ഏതാണ്ട് ഒരാളുടെ 20 എല്ലുകൾ ഒരേസമയം പോട്ടുമ്പോഴുള്ള വേദനക്ക് സമമാനെന്നും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. ഇനി എന്റെ കാര്യത്തിലേക് വരാം. മുന്കൂട്ടി നിശ്ചയിച്ച പ്രകാരം 26.4.2013നു രാവിലെ തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. പ്രസവം നാട്ടിൽ അല്ലാത്തതിനാലും, ബന്ധുക്കളെ അധികം ബുധിമുട്ടിക്കണ്ട എന്നതിനാലും ഒരു ചലന്ജ് ആയി നേരിടാൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അവള്കാണോ എനികാണോ ടെൻഷൻ എന്ന് ചോദിച്ചാൽ സംശയം വേണ്ട എനിക്ക് തന്നെയായിരുന്നു. എങ്കിലും, ഇതൊക്കെ കൈകാര്യം ചെയാനുള്ള ധൈര്യം എനിക്കുണ്ട് എന്ന് വരുത്തി, ഞാൻ ഇടയ്കിടെ അവളെ വെറുതെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. കുഞ്ഞു വാവയെ കാണാനുള്ള ആകാംക്ഷയിൽ, മോൾ ഞങ്ങടെ ആകുലത അറിഞ്ഞിരുന്നതായി തോന്നിയില്ല. അവൾ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേഇരുന്നു. ഞാനായിരിക്കും ആദ്യം ഉണ്ണിയെ തോടുക, ഉമ്മവെക്കുക എന്നിങ്ങനെ നൂറായിരം ആവശ്യങ്ങളായിരുന്നു അവള്ക്ക്!! അങ്ങിനെ ലേബർ റൂമിലേക് കൊണ്ട്പോകാനുള്ള സമയം ആയപ്പോൾ, സിസ്റ്റർ പറഞ്ഞു, ഹസ്ബണ്ടിനു വെണേൽ ലേബര്റൂമിൽ ഭാര്യയുടെ കൂടെകയറാം, ആശ്വസിപ്പിക്കാം എന്നൊക്കെ. ഇത് കേട്ടപോൾ, സ്ഥിരം സിനിമയിൽ കാണുന്ന നായകന്മാരെ പോലെ ലേബർ റൂമിന് പുറത്തിരുന്നു നഖം കടിക്കുന്നതിലും നല്ലത്, കൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്നതല്ലേ എന്നും, പോരാത്തതിന് എന്റെ ഭാര്യയുടെ പ്രസവം ഞാനല്ലാതെ മറ്റാരാണ്‌ സാക്ഷിയാകേണ്ടത് എന്ന് തോന്നിയതിനാലും, ഒന്നും ആലോചിച്ചില്ല, തിയറ്ററിൽ കയറുമ്പോൾ ധരിക്കേണ്ട വേഷം ഇട്ടു എന്റെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ എന്നെ അകത്തു കയറ്റി, എന്നെ കണ്ടപ്പോൾ ഞാനാദ്യമായി ജീവിതത്തിൽ ഒരു ശരിയായ തീരുമാനം എടുത്തു എന്ന് അവളുടെ കണ്ണുകളിലെ ആ ആശ്വാസത്തിന്റെ തിളക്കം കണ്ടപ്പോൾ എനിക്ക് തോന്നി. അങ്ങിനെ അവള്ടെ മുഖം തലോടി ആശ്വസിപ്പിചോണ്ട് ഇരുന്നപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു, Are you enough dare to be here now?, Appreciated!! നേരത്തെ ഞാൻ പറഞ്ഞ "ഓ..ഇതൊക്കെ എന്ത്??” എന്ന മട്ടിൽ, ഞാൻ, “Yeap .I am and Thank you !!” എന്ന് മറുപടിയും കൊടുത്തു. ഉടനെ മറ്റൊരു ഡോക്ടർ, Hay Gentle Man, Come and see your baby Boy!!! ഇത് കേട്ടതും ആവശതോടെ ഞാൻ ചാടി എണീറ്റു. അംബിലികൽ കോര്ഡ് മുറിക്കാത്ത കുട്ടിയെ കണ്ടതും, എന്റെ കണ്ണിൽ കൂടി ഒരായിരം നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. ഞാൻ പിന്നെ ഇരുന്നില്ല. ഭാര്യയുടെ “He is falling, hold him” എന്നാ ഉച്ചത്തിൽ ആരോടോ ഉള്ള ഒരു വിളി കേട്ടപോലെ തോന്നി. പിന്നെ ബോധം വന്നപ്പോൾ ഞാൻ ലേബർറൂമിന് പുറത്തു കയിൽ ട്രിപ്പ് എല്ലാം ഇട്ടു, അടുത്ത വേറൊരു ട്രോള്ളിബെഡിൽ അങ്ങിനെ വിശ്രമിക്കുന്നതയിരുന്നു. ഞാൻ ഇത് പറഞ്ഞത്, ഒരു സ്ത്രീ പ്രകൃത്യാലാനെലും ഒരുപാട് സഹിക്കുന്നവരാണ്. അവർ സഹിക്കുന്നതു കാണാൻ പോലും ഉള്ള ത്രാണി ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടാകണം എന്നില്ല. എന്നാലും എങ്ങിനെ ഒരു അമ്മ ഉണ്ടാകുന്നു എന്നും, അമ്മയുടെ സ്ഥാനം എന്തെന്നും ഒരു സ്ത്രീ എന്തെന്നും അറിയാൻ നമ്മുടെ നാട്ടിലും അച്ചന്മാരെ നിര്ബന്ധിച്ചു അടുത്ത് ഇരുത്തി കാണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ശ്വേതയുടെ കൂടെ ബ്ലെസ്സി ഇരിക്കുന്നതിലും, കളിമണ്‍ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്തിലും നല്ലത്, ശ്രീ വത്സൻ മേനോൻമാര് ഇത്തരം സമയത്ത് സ്വന്തം ഭാര്യയുടെ അടുത്ത് ഇരിക്കുന്നതാണ് നല്ലത്. ഇത്പോലെ കുറെ വത്സൻമാര് ഇരിക്കുമ്പോൾ, ഇന്ന് കാണുന്ന രീതിയിലുള്ള കുറെയൊക്കെ അതിക്രമങ്ങളും കുറക്കാൻ കഴിയുമെന്നും കരുതുന്നു. ചിലപ്പോൾ, കളിമണ്‍കൊണ്ട് വീണ്ടും കുറെ ഞെരമ്പ് രോഗികളും....

Monday, January 28, 2013

എൻറെ ഓർമയിലെ സീനിയർ

അഡ്വ:കെ.പി. കരുണാകര മേനോന്‍ എന്ന പ്രശസ്തനായ ഒറ്റപ്പാലത്തെ അഭിഭാഷകന്റെ കീഴില്‍ 1998 മുതല്‍ 2000 വരെ ഒറ്റപ്പാലം ബാര്‍ അസ്സോസ്സിയേഷനില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ച ഒരാളേന്ന നിലക്ക്: അങ്ങ് തിരുവിതാംകൂരുകാരുടെയും ചങ്ങനാശ്ശേരിക്കാരുടെയും കുത്തകക്ക് മുന്പിില്‍ മലബാരുകാരനായ സ്വന്തം വ്യക്തിത്വം കൊണ്ട് മാത്രം നേടിയെടുത്ത എന്‍.എസ.എസ പ്രസിഡന്റിന്റെ സ്ഥാനം അലകരിക്കുന്നുമുണ്ടായിരുന്നു തന്റെടിയായ എന്റെ സീനിയര്‍. അന്ന് പി.കെ.നാരയണാപ്പണിക്കര് സിക്രട്ടരിയും അഡ്വ:കെ.പി. കരുണാകര മേനോന്‍ പ്രസിഡനടും ആയിരുന്നു. ആസ്ഥാനം ഞങ്ങളുടെ പ്രിയ കെ.പി.കെ തീര്ത്തും അര്ഹികച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ പല ഇടപെടലുകളില്നി്ന്നും വ്യക്തമായിരുന്നു. ഒരുപാട് പരാതികളും, ശുപാര്ശികളും, രാഷ്ട്രീയ നേതാക്കലാലും ഞങളുടെ ഓഫീസു എന്നും രാവിലെ വലിയ തിരക്കുള്ളതായിരുന്നു. ഈ കാലഘട്ടത്തില്‍ ചുരുങ്ങിയത് ഒരു പത്തു-ഇരുപതു തവണയെങ്കിലും ഇന്നത്തെ സെക്രട്ടറിയായ ഈ "സുകുമാരന്‍ നായരെ" കുരിച്ച്ചുള്ള പരാതിയും ഉണ്ടായിരുന്നു. അന്ന് സുകുമാരന്‍ നായര്‍ എന്‍.എസ.എസിന്റെ അട്മിനിസ്ട്രെടര്‍ ആയിരുന്നു. കോളേജില്‍ പോസ്റ്റിനു വലിയ തോതില്‍ പൈസ ചോദിച്ചു, കോളേജില്‍ സീറ്റ് നേടാന്‍ ഇത്ര ചോദിച്ചു, മുതിര്ന്ന നേതാവായ ഇന്ന കരയോഗം മെമ്പരോട് ഇങ്ങിനെ പെരുമാറി അങ്ങിനെയങ്ങിനെ പലതും. അതിലെല്ലാം സീനിയര്‍ ഒരുപരിധിവരെ ചങ്ങനാശ്ശേരി നയന്മാരോട് കലഹിച്ചും, ഈ സുകുമാരന്‍ നായരോട് പൊരുതിയും മറ്റും ഇടപെട്റ്റിരുന്നു. അന്നേ ഇയാള്‍ ഒരു പ്രശ്നക്കരനായിരുന്നു എന്ന് സാരം. ഇന്നത്തെ ഈ നായരുടെ ചെയ്ത് കാണുമ്പോള്‍, ഈ സംഭവം പറയാതെ വയ്യ: എന്റെ ജൂനിയര്‍ സേവന കാലത്ത് ഒരു ദിവസം, ചെര്പുലശ്ശേരി അടുത്ത് നിന്നും ഒരു മുസ്ലിം ആണ്കു്ട്ടി അവന്റെ ഡിഗ്രീ മാര്ക്ക് ലിസ്റ്റുമായി ഒറ്റപ്പാലം എന്‍.എസ.എസ കോളേജില്‍ ബി.എഡിന് ചേരാന്‍ അപേക്ഷയുമായി വകീല്‍ ആപ്പീസില്‍ വന്നിരുന്നു. ഗുമസ്തനായ പണിക്കര്ചേട്ടന്‍ ആവശ്യം ചോദിച്ചു, അവന്‍ പറഞ്ഞു വകീലിനെ കാണാന്‍. ഇവിടെ ഉള്ള കേസ് ആണോ, അതോ പുതിയത് കൊടുക്കാനാണോ എന്നായി അടുത്ത ചോദ്യം..അല്ല, വ്യക്തിപരമായ കാര്യത്തിനാണെന്ന് വീണ്ടും മറുപടി. എന്നാല്‍ ശരി എന്നും പറഞ്ഞു പണിക്കര്‍ ചേട്ടന്‍ ഗുമസ്ത പണിയിലെക് വീണ്ടും തിരിഞ്ഞു. പൊതുവേ ഗൌരവക്കാരനായ സീനിയര്‍ അന്ന് വക്കീല്‍ അല്പം ചൂടിലുമായിരുന്നു. എന്റെ നാട്ടിലെ (പട്ടിത്തറ) ഒരു പ്രമാണിയായ (പേര് പറയുന്നില്ല) മേനോന്ന്റെയ ശുപാര്ശിയുമായി തൃത്താല എസ.ഐ (ഒരു പ്രായമുള്ള നമ്ബൂതിരിയോ മറ്റോ ആണ്, പേര് ശരിക്കും ഓര്മഅയില്ല) മകളുടെ ബി.എഡിന് സീടിനു വേണ്ടി വന്നിരുന്നു; ശുപാര്ശന സ്വീകരിച്ചില്ലെന്ന് മാത്രല്ല, ഞങ്ങള്‍ കേള്കേച ഇങ്ങിനെയും പറഞ്ഞു; “ഇത് ഞാന്‍ കൊടുത്താല്‍ നാളെ ആ മേനോന്‍ അടുത്ത പത്തു പേരെ പറഞ്ഞുവിടും..അതിനാല്‍ നിങ്ങള്‍ നേരിട്ട് ഓഫീസില്‍ കൊടുത്തോളൂ എന്ന്”” ഒരു ഉപദേശവും. ഞാനും സുഹൃത്ത്‌ അഡ്വ. സജുവും ആണേല്‍, dictation എഴുതാന്‍ കാത്തുനിന്നു ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞിരിക്കയായിരുന്നു (നമ്മള്‍ ഏഴുതിയാതെന്നാല്‍ പണിക്കര്ചേ്ട്ടന്‍ ഒരു നൂറുരൂപ നോട്ടു കക്ഷികളില്നിയന്നും മേടിച്ചുതരും, ഞാനും സുഹൃത്ത്‌ അഡ്വ. സജുവിനും ഈ താല്പര്യം മൂത്ത് ഓഫീസില്‍ ഏതാണ്ട് ഒരുമത്സരത്തില്‍ എത്തിയിരിക്കുന്നു, അതോക്കെയെ ഉള്ളൂ അന്നത്തെ വരുമാനം. പിന്നെ ആരെങ്കിലും വസ്തു സംബന്ധിയായ വല്ല കേസും കൊടുത്താല്‍ കമ്മീഷന്‍ കിട്ടാനായി കോടതി പിരിയാനായി ഏതാണ്ട് അഞ്ചു വരെയിരിക്കണം. കമ്മീഷന്‍ കൊടുക്കുന്നതിനു പട്ടികക്രമം ഒന്നുമില്ലാത്തതിനാല്‍ മുന്സിഫ്ഫ് മുന്പിയല്‍ ഇരിക്കുന്ന ആരാണോ അവര്ക് കൊടുക്കും) പക്ഷെ ഈ കുട്ടി എന്നിട്ടും മിണ്ടാതെ സീനിയരെയും നോക്കി ഇരിക്കുന്നു. കക്ഷികളും മറ്റു സമുദായ നേതാക്കളുടെയും തിരക്ക് കഴിഞ്ഞു വകീല്‍ വീടിലെക് കോടതിഡ്രസ്സ്‌ ധരിക്കനായി പോകാന്‍ തയ്യാറായി നില്കുന്നു .വക്കീല്‍ സ്വതസിദ്ധമായ ശൈലിയില്‍ തലയുയാര്ത്തി , ആരാ എന്ന് ചോദിച്ചു, പണിക്കര്ചോട്ടനാ മറുപടി പറഞ്ഞതു, എന്തോ വ്യക്തിപരാത്രേ. പിന്നെ കുട്ടിയോടായി, ഉം..എന്താ കാര്യം..സര്‍, എന്നെ സഹായിക്കണം. ഞാന്‍ ഡിഗ്രിക്ക് 71 ശതമാനം മാര്കുണ്ട്. അപേക്ഷ കൊടുക്കാന്‍ കോളേജില്‍ പോയപ്പോള്‍ അറിഞ്ഞു റെക്കമന്റ്റ് ഉണ്ടെങ്കിലേ സീറ്റ്കിട്ടൂ... എനിക്ക് ആരും അങ്ങിനെ പറയിപ്പിക്കാന്‍ ഇല്ല. പിന്നെ എന്റെ ഉപ്പ ജീവിച്ചിരിപ്പില്ല, ഞാനാണ്‌ നാട്ടില്‍ പെയിന്റ് പനിയെടുതും മറ്റുമായി കുടുംബം നോക്കുന്നത്.എനിക്ക് പഠിക്കണം എന്നാഗ്രഹമുണ്ട്..പൈസ കൊടുക്കാനും, ശുപാര്ഷപകും ആളില്ല. സര്‍ എന്തെങ്കിലും സഹായം ചെയ്തു തരണം എന്ന്...ഉടനെ, അവിടുന്ന് (പത്തു-പത്തരയായി ക്കാനും) കോളേജിലെ പ്രിന്സിപളിനേ വിളിച്ചു ഈ പയ്യനെ അങ്ങോട്ട്‌ വിട്ടു, പ്രസിഡണ്ട്‌നുള്ള കോട്ടയില്‍ ഒരു സീറ്റ് കൊടുക്കാന്‍ പറഞ്ഞു. എന്നിട്ട് ഈ വ്യവസ്ഥിതിയില്‍ മടുത്തോ മറ്റോ അറിയില്ല, ഇപ്രകാരം ഞങ്ങളോടായി പറഞ്ഞു “പഠിക്കാന്‍ മാര്കും ആഗ്രഹവും ഉള്ളവര്ക്ക അതിനുള്ള മാര്ഗഅമില്ല, അല്ലാത്തവന് പണവും സ്വാധീനവും എന്ന്”, ഇങ്ങിനത്തെ മാന്യ ദേഹങ്ങള്‍ ഇരുന്നിടത്ത് നിന്നാണ് ആര്ത്തി യും അഹന്കാരവും നിറഞ്ഞ ഒരു വിട് വായത്തക്കാരന്‍ ഇരിക്കുന്നത്. ഇത്തരം ആളുകള്‍ ഈ സംഘടനയുടെയും, അവിടെയിരുന്നുണ്ടാക്കിയെടുത്ത സല്കര്മ്ങ്ങളുടെയും അന്ധകന്മാരകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു...