Monday, January 28, 2013

എൻറെ ഓർമയിലെ സീനിയർ

അഡ്വ:കെ.പി. കരുണാകര മേനോന്‍ എന്ന പ്രശസ്തനായ ഒറ്റപ്പാലത്തെ അഭിഭാഷകന്റെ കീഴില്‍ 1998 മുതല്‍ 2000 വരെ ഒറ്റപ്പാലം ബാര്‍ അസ്സോസ്സിയേഷനില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ച ഒരാളേന്ന നിലക്ക്: അങ്ങ് തിരുവിതാംകൂരുകാരുടെയും ചങ്ങനാശ്ശേരിക്കാരുടെയും കുത്തകക്ക് മുന്പിില്‍ മലബാരുകാരനായ സ്വന്തം വ്യക്തിത്വം കൊണ്ട് മാത്രം നേടിയെടുത്ത എന്‍.എസ.എസ പ്രസിഡന്റിന്റെ സ്ഥാനം അലകരിക്കുന്നുമുണ്ടായിരുന്നു തന്റെടിയായ എന്റെ സീനിയര്‍. അന്ന് പി.കെ.നാരയണാപ്പണിക്കര് സിക്രട്ടരിയും അഡ്വ:കെ.പി. കരുണാകര മേനോന്‍ പ്രസിഡനടും ആയിരുന്നു. ആസ്ഥാനം ഞങ്ങളുടെ പ്രിയ കെ.പി.കെ തീര്ത്തും അര്ഹികച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ പല ഇടപെടലുകളില്നി്ന്നും വ്യക്തമായിരുന്നു. ഒരുപാട് പരാതികളും, ശുപാര്ശികളും, രാഷ്ട്രീയ നേതാക്കലാലും ഞങളുടെ ഓഫീസു എന്നും രാവിലെ വലിയ തിരക്കുള്ളതായിരുന്നു. ഈ കാലഘട്ടത്തില്‍ ചുരുങ്ങിയത് ഒരു പത്തു-ഇരുപതു തവണയെങ്കിലും ഇന്നത്തെ സെക്രട്ടറിയായ ഈ "സുകുമാരന്‍ നായരെ" കുരിച്ച്ചുള്ള പരാതിയും ഉണ്ടായിരുന്നു. അന്ന് സുകുമാരന്‍ നായര്‍ എന്‍.എസ.എസിന്റെ അട്മിനിസ്ട്രെടര്‍ ആയിരുന്നു. കോളേജില്‍ പോസ്റ്റിനു വലിയ തോതില്‍ പൈസ ചോദിച്ചു, കോളേജില്‍ സീറ്റ് നേടാന്‍ ഇത്ര ചോദിച്ചു, മുതിര്ന്ന നേതാവായ ഇന്ന കരയോഗം മെമ്പരോട് ഇങ്ങിനെ പെരുമാറി അങ്ങിനെയങ്ങിനെ പലതും. അതിലെല്ലാം സീനിയര്‍ ഒരുപരിധിവരെ ചങ്ങനാശ്ശേരി നയന്മാരോട് കലഹിച്ചും, ഈ സുകുമാരന്‍ നായരോട് പൊരുതിയും മറ്റും ഇടപെട്റ്റിരുന്നു. അന്നേ ഇയാള്‍ ഒരു പ്രശ്നക്കരനായിരുന്നു എന്ന് സാരം. ഇന്നത്തെ ഈ നായരുടെ ചെയ്ത് കാണുമ്പോള്‍, ഈ സംഭവം പറയാതെ വയ്യ: എന്റെ ജൂനിയര്‍ സേവന കാലത്ത് ഒരു ദിവസം, ചെര്പുലശ്ശേരി അടുത്ത് നിന്നും ഒരു മുസ്ലിം ആണ്കു്ട്ടി അവന്റെ ഡിഗ്രീ മാര്ക്ക് ലിസ്റ്റുമായി ഒറ്റപ്പാലം എന്‍.എസ.എസ കോളേജില്‍ ബി.എഡിന് ചേരാന്‍ അപേക്ഷയുമായി വകീല്‍ ആപ്പീസില്‍ വന്നിരുന്നു. ഗുമസ്തനായ പണിക്കര്ചേട്ടന്‍ ആവശ്യം ചോദിച്ചു, അവന്‍ പറഞ്ഞു വകീലിനെ കാണാന്‍. ഇവിടെ ഉള്ള കേസ് ആണോ, അതോ പുതിയത് കൊടുക്കാനാണോ എന്നായി അടുത്ത ചോദ്യം..അല്ല, വ്യക്തിപരമായ കാര്യത്തിനാണെന്ന് വീണ്ടും മറുപടി. എന്നാല്‍ ശരി എന്നും പറഞ്ഞു പണിക്കര്‍ ചേട്ടന്‍ ഗുമസ്ത പണിയിലെക് വീണ്ടും തിരിഞ്ഞു. പൊതുവേ ഗൌരവക്കാരനായ സീനിയര്‍ അന്ന് വക്കീല്‍ അല്പം ചൂടിലുമായിരുന്നു. എന്റെ നാട്ടിലെ (പട്ടിത്തറ) ഒരു പ്രമാണിയായ (പേര് പറയുന്നില്ല) മേനോന്ന്റെയ ശുപാര്ശിയുമായി തൃത്താല എസ.ഐ (ഒരു പ്രായമുള്ള നമ്ബൂതിരിയോ മറ്റോ ആണ്, പേര് ശരിക്കും ഓര്മഅയില്ല) മകളുടെ ബി.എഡിന് സീടിനു വേണ്ടി വന്നിരുന്നു; ശുപാര്ശന സ്വീകരിച്ചില്ലെന്ന് മാത്രല്ല, ഞങ്ങള്‍ കേള്കേച ഇങ്ങിനെയും പറഞ്ഞു; “ഇത് ഞാന്‍ കൊടുത്താല്‍ നാളെ ആ മേനോന്‍ അടുത്ത പത്തു പേരെ പറഞ്ഞുവിടും..അതിനാല്‍ നിങ്ങള്‍ നേരിട്ട് ഓഫീസില്‍ കൊടുത്തോളൂ എന്ന്”” ഒരു ഉപദേശവും. ഞാനും സുഹൃത്ത്‌ അഡ്വ. സജുവും ആണേല്‍, dictation എഴുതാന്‍ കാത്തുനിന്നു ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞിരിക്കയായിരുന്നു (നമ്മള്‍ ഏഴുതിയാതെന്നാല്‍ പണിക്കര്ചേ്ട്ടന്‍ ഒരു നൂറുരൂപ നോട്ടു കക്ഷികളില്നിയന്നും മേടിച്ചുതരും, ഞാനും സുഹൃത്ത്‌ അഡ്വ. സജുവിനും ഈ താല്പര്യം മൂത്ത് ഓഫീസില്‍ ഏതാണ്ട് ഒരുമത്സരത്തില്‍ എത്തിയിരിക്കുന്നു, അതോക്കെയെ ഉള്ളൂ അന്നത്തെ വരുമാനം. പിന്നെ ആരെങ്കിലും വസ്തു സംബന്ധിയായ വല്ല കേസും കൊടുത്താല്‍ കമ്മീഷന്‍ കിട്ടാനായി കോടതി പിരിയാനായി ഏതാണ്ട് അഞ്ചു വരെയിരിക്കണം. കമ്മീഷന്‍ കൊടുക്കുന്നതിനു പട്ടികക്രമം ഒന്നുമില്ലാത്തതിനാല്‍ മുന്സിഫ്ഫ് മുന്പിയല്‍ ഇരിക്കുന്ന ആരാണോ അവര്ക് കൊടുക്കും) പക്ഷെ ഈ കുട്ടി എന്നിട്ടും മിണ്ടാതെ സീനിയരെയും നോക്കി ഇരിക്കുന്നു. കക്ഷികളും മറ്റു സമുദായ നേതാക്കളുടെയും തിരക്ക് കഴിഞ്ഞു വകീല്‍ വീടിലെക് കോടതിഡ്രസ്സ്‌ ധരിക്കനായി പോകാന്‍ തയ്യാറായി നില്കുന്നു .വക്കീല്‍ സ്വതസിദ്ധമായ ശൈലിയില്‍ തലയുയാര്ത്തി , ആരാ എന്ന് ചോദിച്ചു, പണിക്കര്ചോട്ടനാ മറുപടി പറഞ്ഞതു, എന്തോ വ്യക്തിപരാത്രേ. പിന്നെ കുട്ടിയോടായി, ഉം..എന്താ കാര്യം..സര്‍, എന്നെ സഹായിക്കണം. ഞാന്‍ ഡിഗ്രിക്ക് 71 ശതമാനം മാര്കുണ്ട്. അപേക്ഷ കൊടുക്കാന്‍ കോളേജില്‍ പോയപ്പോള്‍ അറിഞ്ഞു റെക്കമന്റ്റ് ഉണ്ടെങ്കിലേ സീറ്റ്കിട്ടൂ... എനിക്ക് ആരും അങ്ങിനെ പറയിപ്പിക്കാന്‍ ഇല്ല. പിന്നെ എന്റെ ഉപ്പ ജീവിച്ചിരിപ്പില്ല, ഞാനാണ്‌ നാട്ടില്‍ പെയിന്റ് പനിയെടുതും മറ്റുമായി കുടുംബം നോക്കുന്നത്.എനിക്ക് പഠിക്കണം എന്നാഗ്രഹമുണ്ട്..പൈസ കൊടുക്കാനും, ശുപാര്ഷപകും ആളില്ല. സര്‍ എന്തെങ്കിലും സഹായം ചെയ്തു തരണം എന്ന്...ഉടനെ, അവിടുന്ന് (പത്തു-പത്തരയായി ക്കാനും) കോളേജിലെ പ്രിന്സിപളിനേ വിളിച്ചു ഈ പയ്യനെ അങ്ങോട്ട്‌ വിട്ടു, പ്രസിഡണ്ട്‌നുള്ള കോട്ടയില്‍ ഒരു സീറ്റ് കൊടുക്കാന്‍ പറഞ്ഞു. എന്നിട്ട് ഈ വ്യവസ്ഥിതിയില്‍ മടുത്തോ മറ്റോ അറിയില്ല, ഇപ്രകാരം ഞങ്ങളോടായി പറഞ്ഞു “പഠിക്കാന്‍ മാര്കും ആഗ്രഹവും ഉള്ളവര്ക്ക അതിനുള്ള മാര്ഗഅമില്ല, അല്ലാത്തവന് പണവും സ്വാധീനവും എന്ന്”, ഇങ്ങിനത്തെ മാന്യ ദേഹങ്ങള്‍ ഇരുന്നിടത്ത് നിന്നാണ് ആര്ത്തി യും അഹന്കാരവും നിറഞ്ഞ ഒരു വിട് വായത്തക്കാരന്‍ ഇരിക്കുന്നത്. ഇത്തരം ആളുകള്‍ ഈ സംഘടനയുടെയും, അവിടെയിരുന്നുണ്ടാക്കിയെടുത്ത സല്കര്മ്ങ്ങളുടെയും അന്ധകന്മാരകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു...